Thursday, May 14, 2020

മാറുന്ന കാഴ്‌ചകൾ: ദി ലാസ്റ്റ് ചാപ്റ്റർ

മാറുന്ന കാഴ്‌ചകൾ: ദി ലാസ്റ്റ് ചാപ്റ്റർ


  മുമ്പത്തെ ഭാഗങ്ങൾ വായിക്കാൻ : ചാപ്റ്റർ ഒന്ന് 

            : ചാപ്റ്റർ രണ്ട് 

      : ചാപ്റ്റർ മൂന്ന്  

 

        ആശുപത്രിക്കിടക്കയിൽ നിന്നുമാണ് ഞാൻ കണ്ണ് തുറക്കുന്നത്. നേരെ മുന്നിൽ അവളിരിക്കുന്നുണ്ട്. അവളോട് ശാരിയെ അന്വേഷിച്ചു. അവൾ കണ്ണു നിറച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു. പെട്ടന്നുള്ള അവളുടെ തള്ളലിൽ ഞാൻ പിടിവിട്ട് താഴേക്ക് പോകുമ്പോൾ എന്നെ പിടിക്കാൻ നോക്കിയതായിരുന്നു ശാരി. പുറത്തേക്ക് തെറിച്ചു വീണ തൽക്ഷണം അവൾ മരിച്ചു പോയി. എനിക്ക് സാരമായ പരിക്കുകളോടെ ജീവൻ തിരിച്ചു കിട്ടി. സംഭവം നടന്നിട്ട് രണ്ടു ദിവസം കഴിഞ്ഞെന്നാണ് അവൾ പറഞ്ഞത്. 


"നീ ആരാ?" ഞാൻ ചോദിച്ചു.


"ആര്യൻ.. ഒന്നു കൊണ്ടും വിഷമിക്കേണ്ട. ഇതൊക്കെ സംഭവിക്കേണ്ടതാണെന്നു കരുതിക്കോളൂ. നിനക്ക് വിശ്രമം ആവശ്യമാണ്. ഒരു കാര്യം ചെയ്യാം ഇത്രയും നേരം നിന്റെ കണ്ണിലൂടെയല്ലേ കഥ പറഞ്ഞത്. ഇനി ഞാൻ കഥ പറയാം, നീ കേൾക്ക്".



ആലിസൻ ബുലോയുടെ മകൾക്ക് വൈദ്യം പഠിക്കാൻ സീറ്റ് കിട്ടിയ സന്തോഷത്തിൽ അറിയാവുന്ന എല്ലാവരെയും അവർ പാർട്ടിക്ക് ക്ഷണിച്ചിരുന്നു. ഒരിക്കലെങ്കിലും കണ്ടുമുട്ടിയവർക്ക് പോലും ക്ഷണമുണ്ടായിരുന്നു. അത്രയേറെ സന്തോഷത്തിലാണ് ആലിസനും കുടുംബവും. അതുകൊണ്ട് പാർട്ടിയിൽ ആ പ്രദേശത്തിന്റെ പുറത്തു നിന്നു വരെ ആളുകൾ എത്തിയിരുന്നു. എല്ലാവർക്കും അന്നത്തെ അത്തായം അവിടെ നിന്നു ലഭിക്കും. അതുകൊണ്ട് തന്നെ പലരും അവിടെയെത്താൻ ആകർഷിക്കപ്പെട്ടു. പലരും എന്നുവെച്ചാൽ ക്ഷണിക്കപ്പെടാത്ത ചിലർ. അവർ ഇതുപോലുള്ള ഒരുപാട് അവസരങ്ങൾ തേടി നടന്നിരുന്നു, പലതിലും അവർ വിജയിക്കുകയും ചിലതിൽ പാതിവഴിയിൽ വീണുപോവുകയും ചെയ്തിരുന്നു. എന്നാലും അവർ ഈ വഴി തുടർന്ന് കൊണ്ടേയിരിക്കും. 


അവരിൽ ഒരാൾ, ശീകൻ മോർഗ് എന്ന ശീക്കിന് ആണ് ഇതൊരു തെറ്റായിട്ട് തോന്നിയത്.  "വലിഞ്ഞു കേറി വല്ലവരുടെയും ഭക്ഷണം കഴിക്കുന്നത് അവരുടെ വീട്ടിൽ കയറി മോഷ്ടിക്കുന്നതിനു തുല്യമാണ്". എന്നും വിശന്ന് വലഞ്ഞു നിൽക്കുമ്പോഴും അവന്റെ വായിൽ നിന്നും ഈ വാക്കുകൾ പുറത്തു ചാടും. എന്നാലോ കൂടെയുള്ളവർ അവനെ വിളിക്കുമ്പോൾ കൂടെ പോവുകയും ചെയ്യും. തെറ്റുകൾ ചെയ്തതിനു പശ്ചാത്തപിച്ചു കൊണ്ട് വീണ്ടും അതേ തെറ്റുകൾ അവൻ ആവർത്തിച്ചു. ചില അവസരങ്ങളിൽ അവൻ പിടിക്കപ്പെട്ടു. അവർ അവനെ പുറത്താക്കും കൂടെ മറ്റു ചിലരെയും. ഇതിൽ നിന്നും രക്ഷപ്പെടുന്നവർ തിരികെ വന്നിട്ട് അവനെ കളിയാക്കും. അപ്പോൾ അവൻ വീണ്ടും പറയും.

"ഇത് നിങ്ങൾക്ക് അഭിമാനമായിട്ട് തോന്നുന്നുണ്ടോ, വലിഞ്ഞു കേറി വല്ലവരുടെയും ഭക്ഷണം കഴിക്കുന്നത് അവരുടെ വീട്ടിൽ കയറി മോഷ്ടിക്കുന്നതിനു തുല്യമാണ്. മോഷ്ടാക്കൾ… ഹഹഹ.." വിശപ്പ് സഹിച്ചു കൊണ്ട് അവൻ ചിരിക്കാൻ കഴിയാതെ ചിരിക്കും. അതിനവർ മറുപടി പറയാറില്ല, കാരണം അവനും അവരുടെ കൂടെ 'മോഷ്ടിക്കാൻ' ഇറങ്ങുന്നുണ്ടല്ലോ. 


പശ്ചാത്തപിച്ചാൽ ചെയ്ത തെറ്റുകൾക്ക് ദൈവത്തിനു മുന്നിൽ മാപ്പ് ലഭിക്കുമെന്ന അവന്റെ കടുത്ത വിശ്വാസമാണ് അവനെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്. എങ്കിലും അതിലൊരു കാര്യമുണ്ടെന്ന് ഒരിക്കൽ ശീക്കിനോട് ഒരു സുഹൃത്ത് പറഞ്ഞു. 

"നമുക്ക് മറ്റൊരു വഴി നോക്കിയാലോ?"


"എന്ത് വഴി?"


"നീയൊന്ന് ആലോചിച്ചു നോക്കിയേ, ഇവിടെയുള്ള ഒട്ടുമിക്ക ധനികരും ഇത്തരം പാർട്ടികൾ നടത്താറുണ്ട്. എന്തിനും പാർട്ടികളാണ് അവർക്ക് മുഖ്യം. അവർ ഒരുപാട് പേരെ ക്ഷണിക്കുന്നുമുണ്ട്. ചിലരെ വിളിക്കാൻ വിട്ടുപോയതിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ട്, ക്ഷണിക്കാൻ പോകാൻ കഴിയാത്തവർ ഉണ്ട്. അങ്ങനെ പലതും".

സുഹൃത്ത് പ്രതീക്ഷയോടെ പറഞ്ഞു.


"നീയെന്താണ് ഉദ്ദേശിക്കുന്നത്?" കാര്യം മനസിലായെങ്കിലും ഇല്ലെന്നു നടിച്ചുകൊണ്ട് അവൻ ചോദിച്ചു.


"അതായത്, നമുക്ക് ഇത്തരം പാർട്ടികൾ നടത്തുന്ന പണി ഏറ്റെടുത്താലോ? മാത്രമല്ല അവര് പറയുന്ന വീടുകളിൽ ചെന്നു ഓരോരുത്തരെയും നമ്മൾ തന്നെ വിളിക്കുന്നു. അന്നത്തെ പാർട്ടിക്ക് നമുക്ക് പങ്കു ചേരുകയുമാവാം, പണവും കിട്ടും."


"പാർട്ടി നടത്തൽ ഒക്കെ കുറച്ചു ബുദ്ധിമുട്ട് അല്ലെ? മാത്രമല്ല ക്ഷണിക്കാൻ അവർക്ക് കത്തയച്ചാൽ പോരെ." ശീക്ക് അതിനെ നിസാരമായി കണ്ടു.


"ഒരു ബുദ്ധിമുട്ടുമില്ല, പിന്നെ നേരിട്ട് ക്ഷണിക്കുന്നതിന്റെ മഹത്വം കത്തയച്ചാൽ കിട്ടില്ല ശീക്ക്, 'അവർ നമ്മളെ ആളെ വിട്ട് ക്ഷണിച്ചിരുന്നു' എന്ന തോന്നൽ ആണ് വേണ്ടത്". 


നേരായ വഴിയിലേക്ക് നടക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിച്ചു ശേഷം നേർ രേഖയിൽ വളവ് സൃഷ്ടിക്കുന്ന ശീക്കിന്റെ ബുദ്ധി അവിടെയും നല്ല രീതിയിൽ പ്രയോഗിക്കപ്പെട്ടു. കാര്യം അവൻ സമ്മതിച്ചെങ്കിലും ഓരോ പാർട്ടിയിലും കൂട്ടത്തിലെ ഒരാൾ മാത്രമേ പങ്കെടുക്കാവൂ എന്നു അവൻ നിബന്ധന വെച്ചു. സ്വന്തം കഴിവിലുള്ള അവന്റെ വിശ്വാസമായിരുന്നു അതിനു പിന്നിൽ. മറ്റുള്ളവർ എങ്ങനെ നേരിടുമെന്നതും അവൻ ഉറ്റു നോക്കും. അങ്ങനെ അവർക്കത് അംഗീകരിക്കേണ്ടിയും വന്നു. അതുപ്രകാരം ശീക്ക് പങ്കെടുത്ത  പാർട്ടി ആയിരുന്നു ആലിസൻ ബുലോയുടെ പാർട്ടി.


ഒരു ഗ്ലാസ് ബിയറുമായി ശീക്ക്  വിശാലമായ മുറ്റത്തിന്റെ ഒരു കോണിലേക്ക് നീങ്ങി. ഉയർന്ന പ്രദേശമായിരുന്നതിനാൽ ആ മൂലയിൽ നിന്നും അവന്റെ ഗ്രാമം ദൂരക്കാഴ്ചയായി കാണാൻ കഴിയുമായിരുന്നു.  രാത്രിയിൽ വിദൂരതയിൽ തിളങ്ങുന്ന തന്റെ ഗ്രാമത്തെ നോക്കി അവൻ നെടുവീർപ്പിട്ടു. 


"നിങ്ങളെന്താണ് ഏകാന്തമായി ദൂരേക്ക് നോക്കി നിൽക്കുന്നത്? മധുരതാളത്തിലുള്ള ഒരു ശബ്ദം ശീക്കിനെ ഏകാന്തതയിൽ നിന്നും തിരിച്ചുകൊണ്ട് വന്നു. അവൻ അവിടെ സ്ഥാപിച്ചിട്ടുള്ള മരത്തിൽ നിർമിച്ച ഇരിപ്പിടത്തിന്റെ ഒരു വശത്ത് ഇരുന്നു കൊണ്ട് ഒരു കവിൾ ബിയർ ഇറക്കി. 


"ഇരിക്കൂ, അല്ലെങ്കിൽ നിങ്ങളെയും ഏകാന്തത ചൂഴ്ന്നു കൊണ്ടുപോകും". ശീക്ക് അവന്റെ തനത് ശൈലിയിൽ സംസാരിച്ചു തുടങ്ങി. അവൾ സന്തോഷത്തോടെ അതിന്റെ മറുവശത്തായി ഇരുന്നു. അവളുടെ കൈയിലും ഒരു ഗ്ലാസ് ബിയർ ഉണ്ടായിരുന്നു. അവർ പരസ്പരം ഗ്ലാസുകൾ തമ്മിൽ കൂടിമുട്ടിച്ചു ഉപചാരം ചൊല്ലി. 


"നിങ്ങൾ എന്തുകൊണ്ട് ഏകാന്തത ഇഷ്ടപ്പെടുന്നു?". അവൾ ആവർത്തിച്ചു.


ചെറുതായി ഒന്നു ചിരിച്ചുകൊണ്ട്, " ഞാനോ, നാളുകൾ ഒരുപാടായി ഞാൻ ഏകാന്തത അനുഭവിക്കുന്നു. അതിലൂടെ എന്റെ നഷ്ടങ്ങൾ നികത്താൻ എനിക്ക് സാധിക്കുന്നുണ്ട്".


"അങ്ങനെ വരുമ്പോൾ മടുക്കുകയില്ലേ, വീണ്ടും വീണ്ടും ഏകാന്തതയിലേക്ക് പോയി അതിന് അടിമപ്പെട്ടു പോകില്ലേ?.



"ലഹരികൾ നമുക്ക് മധുരം തരില്ല, എന്നാൽ അതിന് സന്ദർഭാനുസൃതമായ പരിഹാരങ്ങൾ നൈമിഷികമായെങ്കിലും നൽകാൻ കഴിയും. എന്റെ ദുഃഖങ്ങളെ മറികടക്കാൻ എനിക്കിത് കൂടിയേ തീരൂ. ഏകാന്തത എന്റെ ലഹരിയാണ്".


"നിങ്ങൾ അത്രയും ദുഃഖിതനാണെന്നു കണ്ടാൽ പറയില്ല".


"അതങ്ങനെ കാണാതിരിക്കാൻ കൂടെയാണ് എന്റെ ഈ വഴി. എന്തിനാണ് നമ്മുടെ ദുഃഖം മറ്റുള്ളവരിലേക്കും എത്തിക്കുന്നത്. അത് ഉള്ളിൽ തന്നെ കിടന്ന് പരിഹരിക്കപ്പെടട്ടെ. ഏകാന്തയയുടെ ഒരു പ്രത്യേകത എന്താണെന്ന് അറിയുമോ? ശീക്ക് അവന്റെ ആവനാഴി തുറന്നു.


"ഇല്ല, നിശ്ശബ്ദതയാണോ?" അവൾ കൗതുകത്തോടെ നല്ല ശ്രോതാവായി.


"നിശബ്ദത അതിന്റെയൊരു ഭാഗം മാത്രമാണ്. രാത്രിയിൽ സർവ ജന്തുജാലങ്ങളുടെയും ശബ്ദത്തിന്റെ ഇടയിൽ ഒരു നിമിഷം വെറുതെ ഇരിക്കൂ, അവിടെയും നിങ്ങൾക്ക് ഏകാന്തത ലഭിക്കും".


"പിന്നെയെന്താണ്? ഞാൻ അനുഭവിച്ചിട്ടില്ല ഇതുവരെ". അവൾക്ക് സംശയമായി.  


"അത് ശരിയാണെന്ന് തോന്നുന്നില്ല, ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഏകാന്തത അനുഭവിക്കും. അതുറപ്പാണ്. പക്ഷെ എപ്പോഴാണെന്നു ചിലർക്ക് മനസിലാവില്ല എന്നുമാത്രം".


"ഓഹ്.. എന്നാൽ എന്താണ് ആ പ്രത്യേകത?"


"അത് അറിവാണ്, ജ്ഞാനമാണ്". അവൻ കൂടുതൽ സങ്കീർണമായി പ്രയോഗങ്ങൾ കൊണ്ടുവന്നു. 


"എന്തിനെക്കുറിച്ചുള്ളത്?"


"നിന്നെക്കുറിച്ചു തന്നെ,  നമ്മൾ സ്വയം പഠിക്കുന്ന നിമിഷം. ഏകാന്തത നമ്മളിലേക്കുള്ള പാലം തുറന്നു തരുന്നു. ബാഹ്യകോലാഹലങ്ങൾക്ക് അടിമപ്പെടാതെ ആ പാലം കടക്കണം. എന്നിട്ട് വിശാലമായ ആ പ്രദേശത്തേക്ക് കടന്നു ചെല്ലണം. അവിടെയാണ്  നീയുള്ളത്. സ്വയം തിരയൂ. ജ്ഞാനം ഉണ്ടാവും".


"സങ്കടം വന്ന് ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മൾ ഇതു തന്നെയല്ലേ ചെയ്യുക?" അവൾ വീണ്ടും സംശയിച്ചു.


"അതേ.. അതാണ് നീ നേരത്തെ പറഞ്ഞത് ശരിയല്ലെന്ന് ഞാൻ പറഞ്ഞത്. നിങ്ങൾക്ക് ജ്ഞാനവും വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയുമോ? അവൻ വാക്കുകൾക്ക് ഇടവേള നൽകാതെ അവളെ ആകർഷിപ്പിച്ചു കൊണ്ടേയിരുന്നു.


"അപ്പോൾ രണ്ടും ഒന്നല്ലേ?". 


"അല്ല. ഞാൻ ഇപ്പോൾ നിങ്ങൾക്കൊരു  പാഠം പറഞ്ഞു തന്നിട്ട് അത് നിങ്ങൾ പഠിച്ചു കഴിഞ്ഞാൽ അത് വിജ്ഞാനം. എന്നാൽ അതേ പാഠം നിങ്ങൾക്ക് ഉണ്ടാകുന്ന ബോധത്തിൽ നിന്നും സ്വയം ആർജിച്ചെടുക്കുകയാണെങ്കിൽ അത് ജ്ഞാനവുമാകുന്നു". 


"ഓഹ്.." അവൾക്കത് പുരാണങ്ങളിലെവിടെയോ കേട്ടുമറന്ന സംഭാഷങ്ങൾ പോലെ അനുഭവപ്പെട്ടു.


"നിങ്ങളെക്കുറിച്ചു നിങ്ങൾക്ക് വിജ്ഞാനമല്ല വേണ്ടത്, ജ്ഞാനമാണ്. മറ്റുള്ളവർ പറഞ്ഞു നിങ്ങൾ ആരാണെന്നു നിങ്ങൾ അറിയുന്നതിലും നല്ലതും സ്വീകര്യമായതും ജ്ഞാനം ഉണ്ടാകുന്നതാണ്. എന്റെ തെറ്റുകൾ മറ്റൊരാൾ ചൂണ്ടി കാണിക്കുന്നതിനെക്കാൾ സ്വയം മനസിലാക്കുന്നതാണ് ഉത്തമം. അല്ലാത്തത് അംഗീകരിക്കാൻ സ്വാഭാവികമായും നമ്മുടെ മനസ് സമ്മതിക്കില്ല. മാത്രമല്ല അവരോട് ഇങ്ങനെ ചോദിക്കാനും തോന്നും. ആദ്യം സ്വയം നന്നാവു.. എന്നിട്ട് മതി എന്നോടെന്നു. അതാണ് മനുഷ്യൻ.  അതുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തും മുമ്പ് സ്വന്തം തെറ്റുകളും പ്രശ്നങ്ങളും സന്തോഷങ്ങളും കഴിവുകളും കണ്ടെത്തുക, ജ്ഞാനം ഉണ്ടാക്കാൻ ശ്രമിക്കുക. അതിന് സ്വയം ഉള്ളിലേക്ക് ഇറങ്ങി ചെല്ലണം. അതിന് ഏകാന്തതയാണ് ഉത്തമം." അവൻ ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു.


"ഞാൻ ഒരു കാര്യം കൂടെ പറയാം, നമ്മൾ ഒരിക്കലും ഒറ്റപ്പെടുന്നു എന്നു കരുതേണ്ടതില്ല. ഇവിടെ എല്ലാവരും ഒരേപോലെ തന്നെയാണ്. മനുഷ്യൻ ഓർമകളിലാണ് ജീവിക്കുന്നത്. അതാണ് അവരെ വ്യത്യസ്തരാകുന്നത്. നിങ്ങളുടെ ഓർമകൾ ഇല്ലാതായാൽ നിങ്ങൾക്ക് കുടുംബവുമായി ജൈവികമായ ബന്ധം മാത്രമേ ഉണ്ടാവൂ, എന്നാൽ മാനസികമായി അന്യനാകും. അതുകൊണ്ട് ഓർമ നഷ്ടപെട്ടാലും ഓർമകൾ പുതിയത് സൃഷ്ടിച്ചു കൊണ്ടേയിരിക്കുക. ചിലതിനെ ഉപേക്ഷിക്കുവാനും നമുക്ക് കഴിയണം."


"പിന്നെ എന്തുണ്ടായെന്നു അറിയുമോ? ഇത്രയും പറഞ്ഞത് കഥയല്ല, ശീക്കിന്റെ പൊതുവായ ശൈലിയെക്കുറിച്ചാണ്. ആര്യന് അവനെ പറ്റി മനസ്സിലാകാൻ വേണ്ടി പറഞ്ഞതാണ്. ഇനിയാണ് യഥാർത്ഥ സംഭവം നടന്നത്".


കുറച്ചു നേരത്തെ സംസാരം കൊണ്ട്  ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ അവളുടെ മനസിലേക്ക് ഒരുപാട് ചിന്തകൾ എത്തിക്കുകയും ജീവിതത്തെ വ്യക്തതയോടെയും വ്യത്യസ്തമായും കാണാൻ കഴിയുന്നതിനെപ്പറ്റിയും പറഞ്ഞു തന്ന ശീക്കിനോട് അവൾക്ക് കടുത്ത ആരാധന തോന്നി. അന്നവർ അങ്ങനെ പിരിഞ്ഞെങ്കിലും അവൾക്ക് അവനെ കണ്ടെത്താതെ പറ്റില്ലെന്നായി. ഇത് മനസിലാക്കിയിട്ടും അവൻ വഴി മാറിക്കൊണ്ടേയിരുന്നു. എന്നാൽ എല്ലാത്തിനും ഒരു അവസാനം വേണമല്ലോ, ഒരുദിവസം അവൻ അവൾക്ക് മുന്നിലേക്ക് സ്വയം പ്രത്യക്ഷപ്പെട്ടു. തനിക്ക് മുന്നിൽ വെളിച്ചമായവന് തന്നെ സ്വയമർപ്പിച്ചു കൊണ്ട് അവൾ പ്രതിഫലം നൽകി. എന്നാലോ ബുദ്ധിമാനായ അവൻ അവളുടെ ഓർമകളെക്കൂടെ അവളിൽ നിന്നും ഊറ്റിയെടുത്തു കൊണ്ടുപോയി. കാലമിത്രയായിട്ടും അവളുടെ ഓർമകൾ അവളിലേക്ക് പൂർണ്ണമായും തിരിച്ചു വന്നിട്ടില്ല. എങ്കിലും ചിലത് അവളിൽ അവശേഷിക്കുന്നുണ്ട്. അവളുടെ ഓർമകളെ ഇല്ലായ്മ ചെയ്ത ശീക്കിനെ ഒരിക്കൽ കണ്ടെത്താനാവും അത് മാത്രം ശേഷിച്ചത്. അവന്റെ ചെയ്തികൾ അവളിൽ സൃഷ്ടിച്ച ഇരുണ്ട ഭാഗങ്ങൾ ശൂന്യനായി തന്നെ കിടക്കുന്നു. എന്നാൽ അവളുടെ സഹോദരി അവളിലേക്ക് പ്രകാശം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു.  സ്വന്തം ചേച്ചിയുടെ ഓർമകളുടെ ശേഷിപ്പുകൾ ചികഞ്ഞു ഒടുവിൽ പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതോടെ അവൾക്ക് മോക്ഷം കിട്ടുമായിരിക്കും. "നിനക്ക് അവളുടെ പേര് അറിയാമോ ശീക്ക്?"


"ലിസി…". ആര്യൻ പതിഞ്ഞ ശബ്ദത്തിൽ ആ പേര് ഉച്ചരിച്ചു.


"ആര്യൻ…. അപ്പൊ നിനക്ക് ഈ കഥ അറിയാം.. അവളുടെ പേരുമറിയാം. ബുദ്ധിമാനായ ആ ശീക്ക് നീ തന്നെയാണെന്നും  അറിയാം…. എന്തിനായിരുന്നു.. നിന്നെ വിശ്വസിക്കുന്നവരെ നീ വഞ്ചിച്ചത്?" അവൾക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല, പറയാതിരിക്കാനും.

"നീ നിന്റെ നിഷകളങ്ക ഭാവവും അപഹാസ്യനാക്കപ്പെട്ട, സ്നേഹം നിഷേധിക്കപ്പെട്ട കഥകളും  നിന്റെ വാക്ചാതുര്യം കൊണ്ട് പാടി നടന്ന് ഒരുപാട് പാവം പെൺകുട്ടികളിളെ കളങ്കപ്പെടുത്തി. നീ ശാരിയോട് ചെയ്തതും ഇത് തന്നെയാണ്. അവളെയും നീ വിശ്വസിപ്പിച്ചു. നീ പറഞ്ഞതു പോലെ അവളല്ല നിന്റെ അടുത്തെത്തിയത്, അതിനുള്ള സാഹചര്യം നീയുണ്ടാക്കി, ഇമോഷണൽ ബ്ലാക്ക്‌ മെയ്ലിലൂടെ അവളെ നീ ഹോസ്റ്റലിൽ എത്തിച്ചു. പക്ഷെ അന്ന് നിനക്ക് ആഘോഷിക്കാൻ സാധിച്ചില്ല, എന്നാൽ ആഘോഷത്തിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും നീ ആസ്വദിച്ചിരുന്നു. ഓർമിച്ചുവെക്കാൻ നീ നിമിഷങ്ങൾ സൂക്ഷിച്ചു വെച്ചു. എന്നിട്ട് മറ്റുള്ളവർ അറിഞ്ഞത് നേരെ തിരിച്ചും. എല്ലാത്തിനുമൊരു സ്വാഭാവികത, നിന്റെ സൃഷ്ടി. കോളേജിൽ അവളെക്കുറിച്ചു കഥകൾ പറഞ്ഞുണ്ടാക്കിയതും നീ തന്നെ. എല്ലാം നിന്റെ മായകൾ. നേരത്തെ എന്റെ അരക്കെട്ടിലേക്ക് നീ കൈകൊണ്ടുവന്നിട്ട് കൈ വെക്കാതിരുന്നത് നിന്റെ നിഷ്കളങ്കതയായിരുന്നു എന്നു ഞാൻ വിശ്വസിക്കണം, അല്ലെ? ഒരു പെണ്ണിന്റെ വിശ്വാസ്യത നേടിയെടുക്കാൻ വേണ്ടിയുള്ള നിന്റെ നെറികെട്ട അടവ്. ആര്യൻ… പറ… എന്റെ ചേച്ചിയെ നീ എന്തു ചെയ്തു. നിന്നെയവൾ ഒരുപാട് ആരാധിച്ചു പോയിരുന്നു. ഒരുപാട് സ്വപ്നം കണ്ടിരുന്നു. നീയൊരു നല്ല സംരംഭകനാണെന്നു കരുതിയിരുന്നു. പക്ഷെ അതിന്റെ മറവിൽ നിന്റെ നേർരേഖ വളഞ്ഞു പോയിരുന്നു. പറയാൻ വിട്ടുപോയ കഥ ഏതെങ്കിലും ബാക്കിയുണ്ടോ എന്നു ചോദിച്ചപ്പോൾ പോലും നിന്റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല. നീ വിദഗ്ദനാണ്. കള്ളം പറഞ്ഞുകൊണ്ടും തെറ്റുകൾ ചെയ്തുകൊണ്ടും ഞാൻ ഇതൊന്നും ചെയ്യുന്നില്ലെന്ന മിഥ്യാഭാവം സൃഷ്ടിക്കുക. അതിലൂടെ ആളുകളെ നിന്റെ വരുതിയിലാക്കുക. മനോഹരം..... പക്ഷെ നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഒരിക്കൽ നീ പറ്റിച്ച ശാരിയെ, നിനക്ക് സാധിക്കാതെ പോയ കാര്യത്തിന് വീണ്ടും വിളിച്ചു വരുത്തി അത് നടപ്പിലാക്കാമെന്നു കരുതി. അവിടെയാണ് ആര്യൻ നിനക്ക് തെറ്റിയത്. പക്ഷെ അവളെ ഈ അപകടത്തിലേക്ക് എത്തിക്കണമെന്നു ഞാൻ കരുതിയിരുന്നില്ല. എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ നടന്നു. എന്നാൽ അവസാന നിമിഷം ഒരിക്കൽ കൂടി അവൾക്ക് നിന്നോട് തോന്നിയ മമത, പക്ഷെ വൈകിപ്പോയിരുന്നു. അവൾ സ്വയം മരണത്തിലേക്ക്  എടുത്തു ചാടി. വീഴാൻ പോകുന്ന തന്റെ മുൻ കാമുകനെ പിടിക്കാൻ ശ്രമിച്ചു…ഹ്.. അവൾ മണ്ടിയാണ്.. നിന്നെ അവൾ വീണ്ടും വിശ്വസിച്ചു പോയെടാ… ഒരു നിമിഷത്തേക്ക് എങ്കിലും.



ഇപ്പോഴും നിന്റെ സംശയങ്ങൾ മാറിയിട്ടുണ്ടാവില്ല അല്ലേ. കൂടുതൽ വ്യക്തമാക്കാം. ഇത് നീ കേട്ടതായി ഓർക്കുണ്ടോ? അവളുടെ കണ്ണുകൾ നിന്നെ പിടികൂടും..ഓഹ് അങ്ങനെയല്ല.. Her eyes will catch you!!! സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ ആയിരുന്നു ഞങ്ങളുടെ അച്ഛൻ. ചേച്ചി കോമയിൽ ആയതോടെ ഭ്രാന്ത് ആയിപ്പോയി, പക്ഷെ ഞാൻ പറയുന്നതെന്തും ചെയ്യും. കാലങ്ങളായി ചേച്ചിയിലുള്ള മാറ്റം അച്ഛനിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. 'No one is... forever a King'. പിന്നെ നിന്നോട് ചിരിച്ച ഒരു വൃദ്ധനെ ഓർക്കുന്നോ? ഞങ്ങളുടെ മുത്തശ്ശൻ, കൂടെ ഉണ്ടായിരുന്നത് കസിൻ ആണ്. അപ്പോഴും നിനക്ക് മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് , അതിനുത്തരം ശാരി ആയിരുന്നു, ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. ഓർക്കൂ നീ പറഞ്ഞത് പോലെ 'There is always a perfect moment to start everything' ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഒരിക്കൽ നീ ചതിച്ചിട്ടും അവൾ നിന്റെ കൂടെ വീണ്ടുമൊരു നാടകത്തിനു പുറപ്പെട്ടു. അവളായിരുന്നു അത് നിർദേശിച്ചത്... ഓർമയില്ലേ, നിനക്ക് നാളുകൾ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നുവല്ലേ അവളെ വീണ്ടും വരുതിയിലാക്കാൻ. യഥാർത്ഥത്തിൽ ആ സമയത്ത് ഞങ്ങൾ എല്ലാം കൂട്ടിവെക്കുകയായിരുന്നു, കണക്കുകൾ തെറ്റാതിരിക്കാൻ. നിങ്ങളുടേത് കൂടാതെ ചേട്ടന്റെ ടിക്കറ്റ് കൂടെ അവൾ ബുക്ക് ചെയ്തു. ഞാനും മുത്തശ്ശനും വേറെയും ചെയ്തു. സീറ്റ് മാറി നി എന്റെ മുന്നിൽ എത്തിയതിലും സ്വാഭാവികത വന്നില്ലേ ആര്യൻ… ചിന്തിക്കാൻ ആർക്കും കഴിയുമെന്ന് നീ തന്നെയല്ലേ പറഞ്ഞത്. സ്വയം ഉള്ളിലേക്ക് നോക്കുക, കഴിവുകളെ മനസിലാക്കുക. അല്ലെ.. പക്ഷെ ആര്യൻ ഒരു കാര്യം നീ വിട്ടുപോയി നല്ലതിന് വേണ്ടി ചിന്തിക്കുമ്പോഴേ അതിന് നിലനിൽപ്പുള്ളൂ. അല്ലാത്തപ്പോൾ അത് അവ നാശത്തിലേക്ക് പോകും. എന്നാൽ മറ്റുള്ളവരെയെല്ലാം വിഡ്ഢികളാക്കി നീ ബുദ്ധിമാനായി എന്ന ധാരണയിൽ നീ അവസാനിക്കാൻ പാടില്ലെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ദൈവം എനിക്കതിനുള്ള അവസരം തന്നു. നീ മരിച്ചില്ല. എല്ലാം അറിഞ്ഞുകൊണ്ട് നരകിച്ചു ജീവിക്കണം.




.അവസാനിച്ചു.




…..കണ്ണുകൾ മാറുമ്പോൾ കാഴ്ചയുടെ അർത്ഥങ്ങളും മാറുന്നു…..

അവസാനം ഒരിക്കലും കാര്യകാരണങ്ങൾ വിശദമാക്കാൻ സമയം തന്നെന്നു വരില്ല. അത് പെട്ടന്നായിരിക്കും. The end is Always abrupt. എന്നാൽ അവസരം ലഭിച്ചാൽ അത് വിനിയോഗിക്കുക.



സ്വന്തം തമസ്യ.

ആനന്ദ് ശ്രീധരം.



വര: ആനന്ദ് ശ്രീധരം

ടൂൾ: Adobe Draw Illustrator




എന്നോട് സഹകരിച്ചതിലും, കഥയുടെ ഓരോ ഭാഗങ്ങളും വായിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചതിലും എല്ലാവരോടും ഞാൻ എന്റെ സന്തോഷം അറിയിക്കുന്നു. ഈ അവസാന ഭാഗവും കഥ മുഴുവനായും ഇഷ്ടപ്പെട്ടുണ്ടെങ്കിൽ നിങ്ങളിൽ നിന്നും വ്യക്തമായ രേഖപ്പെടുത്തലുകൾ ഞാൻ ആഗ്രഹിക്കുന്നു. അത് കമെന്റ് ബോക്സിൽ നിക്ഷേപിക്കുക. 


52 comments:

  1. വളരെ ഗഹനമായ വിഷയം.
    രണ്ട് തവണ വായിേക്കേണ്ടി വന്നു.
    സൂപ്പർ....

    ReplyDelete
    Replies
    1. 😍😍😍 മുഴുവൻ ചാപ്റ്ററും വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്തിൽ സന്തോഷം പങ്കുവെക്കുന്നു..

      Delete
  2. Super👌👌☺️.. ഒട്ടും പ്രതീക്ഷിക്കാത്ത വിധമാണ് കഥയുടെ അവസാന chapter..പേരുപോലെ മാറുന്ന കാഴ്ചകൾ..കണ്ണുകൾ മാറുമ്പോൾ കാഴ്ചയുടെ അർത്ഥങ്ങളും മാറുന്നു...നല്ല വിഷയം...super..വരയും👌.. നല്ല വിഷയങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു..

    ReplyDelete
    Replies
    1. ഈ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു... വിലയിരുത്തലാണ് എല്ലാത്തിനും ആധാരം. ഒരുപാട് സന്തോഷം...

      Delete
  3. മാറുന്ന കാഴ്ചകൾ -ഉത്തരം കിട്ടാതെ പോയ ചില സംശയങ്ങളും Gray Shades ഉം ആണ് കഥ മുന്നോട്ട് നയിച്ചത്..
    First chapter- യാത്രയുടെ തുടക്കത്തിൽ കേൾക്കാൻ ഇട ആയ ഇംഗ്ലീഷ് ഭ്രാന്തൻന്റെ വാക്കുകളും Her eyes will catch you!! എന്നതും ആര്യൻ സ്വന്തം ജീവിതത്തോട് എന്തോ ബന്ധം ഉണ്ടായിരുന്നു ആ വരികൾക്ക് എന്ന് മനസിലായത് കൊണ്ടാണ് അവനെ അത് കുറച്ചു നേരം വിഷമിപ്പിചതു.. അല്ലെങ്കിൽ അറിയാത്ത ആ ശബ്ദം അപ്പോഴേ തള്ളി kalayarunnu....
    Secnd chaptr--ആര്യനെ ആദ്യം ഒരുപാട് ബോധികുന്ന രീതിയിൽ അവതരിപ്പിച്ചു.. ആര്യൻ ടെ കാമ വും ക്രൂരതയും വായനകാർക് തിരിച്ചറിയാൻ കഴിയാത്ത വിധം നിഷ്കളങ്കനായ് ആര്യൻ... കഥയിലെ പെൺകുട്ടി ആര്യൻ ന്റെ നിഷ്കളങ്കതാ ഇല്ലാതാകുന്നു എന്നാണ് ഓർത്തെ...
    Third chapter-രണ്ടു സ്ത്രീ കഥാ പാത്രങ്ങൾ.. എങ്ങോട്ടാനു കഥയുടെ പോക്ക് എന്ന് മനസിൽ ആയില്ല.. .. എന്നാലും ഓർമകളിൽ ഏറ്റവും മനോഹരം ആയ ഒരു യാത്ര അനുഭവം ആര്യൻ ഉണ്ടാകുമായിരിക്കും എന്ന് ആര്യനെ പോലെ നമ്മൾ ചിന്തിച്...
    Fourth chapter-- ആര്യന്റെ പ്രവർത്തികളിലേകു ഉള്ള തിരിഞ്ഞു നോട്ടം ആയ യാത്ര.... കണ്ടതിൽ പലതും നേർ കാഴ്ചകൾ ആയിരുന്നില്ല.. കെട്ടി ഒതുക്കിയ പുറം കാഴ്ചകളെ മറച്ചു കൊണ്ട് മാറുന്ന കാഴ്ച്ചകൾ കഥപറയുമ്പോൾ നമ്മൾ അറിയണം -നമ്മൾ പുറമെ കാണുന്ന പലതും നുണകൾ ആണെന്ന്... എല്ലാർക്കും ഒരു തിരിച്ചറിവാണ് -നേരെ മാത്രം നോക്കാൻ പഠിപ്പിച്ച കാണാത്ത പോയ സത്യങ്ങളെ കുറിച്ചു.. നമ്മൾ മുൻപ് ചെയ്ത പ്രവർത്തികൾ പൂർണമായും തീരുന്നില്ല... ഫലം നമ്മിലേക്ക്‌ തന്നെ വന്നു എത്തും ഒരു നാൾ...

    മാറുന്ന കാഴ്ചകൾ-കണ്ണുകൾ മാറുമ്പോൾ കാഴ്ചയുടെ അർഥങ്ങളും മാറുന്നു... നല്ല വിഷയം..നല്ല എഴുത്തു...നല്ല വര👍

    ReplyDelete
    Replies
    1. മൊത്തത്തിലുള്ള ഈ അഭിപ്രായം... എന്നെ ഉത്തേജിപ്പിക്കുന്നതാണ്... ഒരുപാട് സന്തോഷം.. ഇനിയും വരണം...

      Delete
  4. സർപ്രൈസ് എലെമെന്റുകൾ മികച്ച രീതിയിൽ കോർത്തിണക്കി👏👏👏.

    ReplyDelete
  5. അവസാനം നന്നായി. കഥയിലൂടെ പറഞ്ഞു വെച്ച philosophy ഉം നന്ന്.. ചില ഭാഗങ്ങൾ തമ്മിൽ ആദ്യവായനയിൽ connect ചെയ്യാൻ പറ്റിയില്ല.കുറച്ചു കൂടി creativity വരുത്താമായിരുന്നു കഥ പറച്ചിലിൽ എന്നു തോന്നി. ഇതുവരെ എഴുതിയതിൽ നിന്നും മാറി നടന്നു കൊണ്ട്, പുതിയൊരു വിഷയത്തിൽ ഊന്നിയുള്ള പരീക്ഷണത്തിന് അഭിനന്ദനങ്ങൾ. ആശംസകൾ.

    ReplyDelete
    Replies
    1. പരീക്ഷങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഒരു സുഖം.. അത് തുടരാമെന്ന് കരുതുന്നു..

      Delete
  6. Valarae nannnayirikunnnnu😍😍

    ReplyDelete
  7. അത്യാധുനികരുടെ ജീവിതം ഇങ്ങിനെയൊക്കെയാണെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു തലത്തിലേക്ക് സംഭവങ്ങളും സംഭാഷണങ്ങളും വഴിവെട്ടാൻ നോക്കുന്നു.. വായനയിൽ അതിന്റെ ആകാംക്ഷയും നിസ്സംഗതയും സമാസമം..

    ReplyDelete
    Replies
    1. വളരെ സന്തോഷം മാഷേ.... അഭിപ്രായത്തിന്..

      Delete
  8. കൊള്ളാം ആനന്ദ്.... ആകാംഷ നിറച്ച അവതരണം... എഴുത്തിൽ കൂടുതൽ ശോഭിക്കാൻ സാധിക്കട്ടെ..

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം... വായിക്കാൻ ഇനിയും എത്തുക..

      Delete
  9. നിങ്ങളെക്കുറിച്ചു നിങ്ങൾക്ക് വിജ്ഞാനമല്ല വേണ്ടത്, ജ്ഞാനമാണ്.

    നല്ല ‌വരികൾ

    ReplyDelete
    Replies
    1. അത് ശരിയായിരുന്നു എന്നു നമുക്ക് ഓരോരുത്തർക്കും തോന്നും...

      Delete
  10. വ്യത്യസ്തമായ ഒരു ആശയം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.ഇനിയും നല്ല ആശയങ്ങൾ കൊണ്ടുവരുക👍

    ReplyDelete
    Replies
    1. തീർച്ചയായും ശ്രമിക്കാം...

      Delete
  11. നി ക്രിസ്റ്റഫർ നോളൻ ന്റെ അസിസ്റ്റന്റ് ആയി വർക് ചെയ്യേണ്ട ആളാണ്...😂

    ReplyDelete
    Replies
    1. എടാ... അങ്ങനെ പറയല്ലേ..പ്ലീസ്..😂

      Delete
  12. 2 തവണ വായിക്കേണ്ടി വന്നു, ചില ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ... താങ്കളുടെ എഴുത്തിലെ ബ്രില്ലിയൻസ് തന്നെയാണ് അതിനു കാരണം... തുടർന്നും എഴുതുക..

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം.... രണ്ട് തവണ വായിക്കാൻ ശ്രമിച്ചതിന് കൃതജ്ഞത... ക്ഷമ കാണിച്ചല്ലോ..😍😍

      Delete
  13. Ending നന്നായി 😊
    മുൻ ഭാഗങ്ങൾ പോലെ എളുപ്പത്തിൽ വായിച്ചു പോകാൻ പറ്റിയില്ല 😅

    വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു. Keep going 👍

    ReplyDelete
    Replies
    1. വളരെ സന്തോഷം.... രീതികൾ ശ്രമിച്ചു കൊണ്ടേയിരിക്കും.😍😍😁

      Delete
  14. ഫിലോസഫി കൊണ്ട് ഇത്തിരി ഗഹനമായോ അവസാന ചാപ്റ്റർ എന്ന് സന്ദേഹം... എന്നാലും ആര്യന് എട്ടിന്റെ പണിയാണല്ലോ കുടുംബസമേതം ശാരി കൊടുത്തത്... പാവം അതിന് ബലിയാട് ആകേണ്ടി വന്നെങ്കിലും...

    ReplyDelete
    Replies
    1. ഗഹനമായി ചിന്തിക്കേണ്ട ചിലത് ചേർത്തതാണ്.... നല്ല പണി വേണ്ടേ..

      Delete
  15. മുഴോനും വായിച്ചു. ഓരോ അധ്യായം അവസാനിക്കുമ്പോഴും ആകാംഷ അവശേഷിപ്പിക്കുന്ന എഴുത്തായിരുന്നു. വായിച്ചവസാനിപ്പിച്ചപ്പോൾ, എന്തോ ഒരു മിസിങ് അനുഭവപ്പെട്ടു. ഒരു കുടുംബം മൊത്തം ഇത്രേം പ്ലാനിങ്ങോടെ ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം ശക്തമായ ഒരു കാരണം (Solid reason) ഈ കഥയിൽ ഉണ്ടെന്നു തോന്നിയില്ല. എങ്കിലും മൊത്തത്തിൽ ഒരു പുതുമയൊക്കെ തോന്നി. കഥകൾ ഇനിയുമിനിയും വരട്ടെ. ആശംസകൾ.

    ReplyDelete
    Replies
    1. അപ്പൊ അവസാന ഭാഗം ശരിക്ക് വായിച്ചില്ലേ.. കൂടെ ഉള്ളവർ സ്വാഭാവികത സൃഷ്ടിച്ചേ ഉള്ളൂ.. ഒറ്റ ആൾക്കുള്ള പ്ലാൻ ആയിരുന്നു.. അവസാന ഭാഗത്ത്‌എല്ലാം പറയുന്നുണ്ട്...

      Delete
  16. ഞ്ജാനവും വിഞ്ജാനവും കലക്കി.
    കഥ പെട്ടെന്ന് മനസ്സിലാക്കാൻ പാടാണ്. നിഷ്ക്കളങ്കനെന്നു കരുതിയവൻ ആളു ശരിയല്ലാല്ലേ...

    ആശംസകൾ ....

    ReplyDelete
  17. അൽപ്പം ലാഗിംഗ് ആയോ എന്നൊരു സംശയം.
    കഥാവിഷയം നല്ലത്. അവതരണവും.
    ആകെ മൊത്തം നല്ല കഥ

    ReplyDelete
    Replies
    1. Inside കഥ ആണോ... അത് വേണ്ടി വന്നു...

      Delete
  18. Beyond expectations.. Really loved it.. Kathayude Avasanam nammude chindhakalk oru thudakamavate.. ��

    ReplyDelete
    Replies
    1. ആ തുടക്കം നല്ലതുമാവട്ടെ..

      Delete
  19. Ee twist njn ottum pratheekshichla ...superb ❤

    ReplyDelete
  20. കഥ വായിച്ചു കഴിയുമ്പോൾ അനുഭവ പെടേണ്ടതല്ലേ ഫിലോസഫി ?

    ആനന്ദിൽ പ്രതീക്ഷയുണ്ട്

    ReplyDelete
    Replies
    1. വായിച്ചു കൈഞ്ഞപ്പോൾ തോന്നിയില്ലേ...
      എഴുതി ചേർത്തത് അതിന്റെ ടാഗ് ലൈൻ ആണ്..

      Delete
  21. ആനന്ദ്... അവസാന ഭാഗം കുറച്ച് സങ്കീർണ്ണമായിരുന്നു.. എഴുത്തിലെ ശൈലി നന്നായിട്ടുണ്ട്... നല്ല സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു...

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ...😍

      Delete
  22. അതെ .. ഫിലോസഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മീറ്റിംഗിൽ പോയിരുന്ന അവസ്ഥ - ഈ ഭാഗത്തിൻ്റെ ആദ്യം.

    ReplyDelete
    Replies
    1. എന്ന പിന്നെ അവിടെ ഒരു മെമ്പർഷിപ്പ് അങ്ങ് എടുക്കാം..

      Delete
  23. നിഷ്കളങ്കതയുടെ മുഖംമൂടിയണിഞ്ഞ ആര്യനെ മനസ്സിലാക്കാൻ കഴിയുന്നത് കഥാവസാനമാണ്.
    നന്നായി അവതരണം.
    ആശംസകൾ

    ReplyDelete
    Replies
    1. അതായിരുന്നു ഉദ്ദേശിച്ചതും...😍😍 സന്തോഷം അങ്ങനെ ആയെന്ന് അറിഞ്ഞതിൽ..

      Delete
  24. ആദ്യത്തെ 3 ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ last ചാപ്റ്റർ...ആകാംഷ നിറഞ്ഞ രീതിയിൽ തുടർന്ന് വന്ന കഥ പെട്ടെന്ന് കൊണ്ടുവന്നു അവസാനിപ്പിച്ച പോലെ feel ചെയ്തു... എഴുത്തിലെ പരീക്ഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... 👍👍

    ReplyDelete
    Replies
    1. അതാണ് നേരത്തെ സൂചിപ്പിച്ചത്... അവസാനം വിളംബരം ചെയ്ത വരില്ല.. എല്ലാം പെട്ടന്ന് ആയിരിക്കും.. അഭിപ്രായം രേഖപ്പെടുത്തിയത്തിൽ സന്തോഷം..

      Delete
  25. ഒരു സിനിമ കാണുമ്പോലെ... പല അംഗിളിൽ പല സീനുകൾ... സൂപ്പർ..

    ReplyDelete
    Replies
    1. എന്ന പിന്നെ ഒരു സിനിമ ആക്കിക്കളയാം..😍😍😍

      Delete

RECENT POST